‘പിണറായി സര്‍ക്കാരിന്റെ കാലാവധി ഇനി ആറുമാസം’; എഎന്‍ രാധാകൃഷ്ണന്‍

പത്തനംതിട്ട: പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി ഇനി ആറുമാസം മാത്രമേ കാണുകയുള്ളൂ എന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍.

എസ്പി യതീഷ് ചന്ദ്ര ക്രിമിനലായ പോലീസാണ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടയാന്‍ പോലീസ് ഉദ്യോഗസ്ഥന് എന്ത് അവകാശമെന്നും എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. എസ്പിക്കെതിരെ ബിജെപി സമരം ശക്തമാക്കുമെന്നും യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഇതിനിടെ കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയ യതീഷ് ചന്ദ്രക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ മാര്‍ച്ച് പോലീസ് തടഞ്ഞു.

യതീഷ് ചന്ദ്ര മുഖ്യമന്ത്രിയുടെ ഗുണ്ടാപ്പണിക്കാരനാണെന്നും, എസ്പിയെ കോടതി മുറിയില്‍ മുട്ടുകുത്തിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അതിനിടെ യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തി. എസ്പി കേന്ദ്ര മന്ത്രിയൊട് പെരുമാറിയത് സൗമ്യമായിട്ടാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

Exit mobile version