തൃക്കാക്കര തെരഞ്ഞെടുപ്പ്; ബിജെപി നേരിട്ടത് വൻ തോൽവി, എഎൻ രാധാകൃഷ്ണന് കെട്ടിവെച്ച കാശും നഷ്ടമാകും! ആകെ നേടിയത് 12,957 വോട്ടുകൾ

AN Radhakrishnan | Bignewslive

കൊച്ചി: തൃക്കാക്കരയിൽ നേരിട്ടു മുട്ടിയ ഇരു മുന്നണികളോടും മത്സരിക്കുകയും വിജയപ്രതീക്ഷയും പങ്കുവെച്ച എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് കെട്ടിവെച്ച കാശ് നഷ്ടമായേക്കും. കാരണം, 12,957 വോട്ടുകളുമായി മൂന്നാം സ്ഥാനമാണ് രാധാകൃഷ്ണന് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജില്ലാ നേതാവിനു ലഭിച്ച വോട്ടുകൾ പോലും പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനു ലഭിച്ചത് പാർട്ടിക്ക് വലിയ മാനക്കേടാണ് സമ്മാനിച്ചിരിക്കുന്നത്.

ക്യാന്‍സര്‍ രോഗിയായ വൃദ്ധനെയും പേരക്കുട്ടികളെയും ഇറക്കിവിട്ട സംഭവം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രാധാകൃഷ്ണൻ ഉൾപ്പെടെ മത്സരരംഗത്തുണ്ടായിരുന്ന അനിൽ നായർ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ എപിജെ ജുമാൻ വിഎസ്, സി.പി ദിലീപ് കുമാർ, ബോസ്‌കോ കളമശേരി, മന്മഥൻ എന്നിവർക്കാണ് കെട്ടിവച്ച കാശ് നഷ്ടമാവുക. തെരഞ്ഞെടുപ്പു കമ്മിഷന്റെ നിയമം അനുസരിച്ച് ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കിൽ കെട്ടിവച്ച കാശ് നഷ്ടമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓരോ സ്ഥാനാർഥിയും 10,000 രൂപയും ലോക്സഭയിലേക്കെങ്കിൽ 25,000 രൂപയും കമ്മിഷനിൽ കെട്ടിവയ്ക്കണം എന്നാണ് ചട്ടം.

തെരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് പോസ്റ്റൽ വോട്ടടക്കം 1,35,349 വോട്ടുകളാണ് ഇത്തവണ തൃക്കാക്കരയിൽ പോൾ ചെയ്തത്. ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകൾ നേടിയെങ്കിൽ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കുകയൊള്ളൂ. എന്നാൽ രാധാകൃഷ്ണന് ലഭിച്ചതാകട്ടെ 12,957 (9.57%) വോട്ടുകൾ മാത്രം. 2021ൽ മത്സരിച്ച എസ്.സജി എൻഡിഎയ്ക്കായി 15,483 (11.34%) വോട്ടുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ 13,897 വോട്ടുകൾ നേടിയ ട്വന്റി20യും രംഗത്തുണ്ടായിരുന്നു. എന്നാൽ ഇത്തവണ ട്വന്റി20 സ്ഥാനാർഥികൾ ഇല്ലാതിരുന്നിട്ടു പോലും ബിജെപി മുന്നണിയുടെ വോട്ടുകൾ കുറയുകയാണ് ചെയ്തത്.

Exit mobile version