ശബരിമല ആശയ സംവാദം; വെല്ലുവിളി സ്വീകരിക്കുന്നു! സ്ഥലവും തീയ്യതിയും കോടിയേരി തീരുമാനിക്കട്ടെ; ശ്രീധരന്‍ പിള്ള

മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷന്‍ ഉപയോഗിച്ച് ബിജെപിയെ വേട്ടയാടുകയാണെന്നും, കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആശയ സംവാദമെന്ന കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള. സമയവും സ്ഥലവും കോടിയേരി നിശ്ചയിക്കട്ടേയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷന്‍ ഉപയോഗിച്ച് ബിജെപിയെ വേട്ടയാടുകയാണെന്നും, കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. കൂടാതെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയിലെ സ്ഥിതിഗതികള്‍ അമിത് ഷായെ നേരില്‍ കണ്ട് ധരിപ്പിച്ചു. ശബരിമലയില്‍ നടക്കുന്ന പോലീസ് രാജിനെതിരെ ആഭ്യന്തര മന്ത്രാലയത്തിനും പഴ്‌സനല്‍ മന്ത്രാലയത്തിനും പരാതി നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Exit mobile version