ഷെഹ്‌ല ഷെറിന്റെ മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ആന്റി വെനം നല്‍കാതെ ഒരു മണിക്കൂര്‍ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ വീഴ്ചയും എന്‍ ഹാരിസിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കൊച്ചി: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. സ്‌കൂളില്‍ അന്വേഷണം നടത്തിയ ജില്ലാ നിയമസേവന അതോറിറ്റിയുടെ റിപ്പോര്‍ട്ടും കോടതി കണക്കിലെടുത്തു.

ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്‍ മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.

ആന്റി വെനം നല്‍കാതെ ഒരു മണിക്കൂര്‍ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ വീഴ്ചയും എന്‍ ഹാരിസിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

Exit mobile version