അംബേദ്ക്കറെയും പെരിയാറിനെയും അപമാനിച്ച ബാബാ രാംദേവിനെ ചങ്ങലക്കിടണം; പൊട്ടിത്തെറിച്ച് മുഹമ്മദ് റിയാസ്

ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം.

തിരുവനന്തപുരം: യോഗാ പരിശീലകന്‍ ബാബാ രാംദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. സാമൂഹ്യ പ്രവര്‍ത്തകന്‍ പെരിയാറിനെയും സ്വാതന്ത്ര സമരസേനാനിയും ഭരണഘടന ശില്‍പ്പിയുമായ ഡോ. ബിആര്‍ അംബേദ്കറിനെയും അപമാനിച്ച സംഭവത്തിലാണ് രാംദേവിനെതിരെ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. അംബേദ്ക്കറെയും പെരിയാറിനെയും അപമാനിച്ച രാംദേവിനെ ചങ്ങലക്കിടണമെന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ബിജെപി അനുഭാവത്തില്‍ നില്‍ക്കുന്ന റിപ്പബ്ലിക്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ജാതി വെറിക്കെതിരെ പോരാടിയ പെരിയാര്‍ ഇവി രാമസ്വാമിയെയും ഡോ. ബിആര്‍ അംബ്ദേകറെയും അപമാനിച്ചത്. ഇന്റ്വലക്ച്വല്‍ ടെററിസത്തില്‍ മുഴുകുന്നവരാണെന്നാണ് ബാബ രാംദേവ് പരാമര്‍ശിച്ചത്. വിവാദ പരാമര്‍ശത്തിന് പിന്നാലെ ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം ഹാഷ് ടാഗ് പ്രതിഷേധങ്ങളും എത്തിയിരുന്നു. പെരിയാറിന്റെ അനുയായികള്‍ക്ക് ദൈവങ്ങള്‍ മണ്ടന്‍മാരാണ്. വിശ്വാസികളെ അധമന്‍മാരായാണ് അവര്‍ കാണുന്നത്.

നെഗറ്റിവിറ്റി വര്‍ധിപ്പിക്കുന്നവരാണ് പെരിയാറിന്റെ അനുയായികളെന്നും ബാബാ രാംദേവ് ആരോപിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് ലെനിനെയും മാര്‍ക്സിനെയും മാവോയെയും ആവശ്യമില്ല. അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായിരുന്നുവെന്നും ബാബ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദ് റിയാസ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

Exit mobile version