കൊടുത്താല്‍ കൊല്ലത്തും കിട്ടും; മാഫിയ നല്‍കിയ സാംപിള്‍ ഉഗ്രനായിരുന്നു, കഞ്ചാവ് എന്ന് കരുതി 12000 രൂപ നല്‍കി വാങ്ങിയത് പുളിയില; ചോദിക്കാന്‍ ചെന്നപ്പോള്‍ എട്ടിന്റെ പണി കൊടുത്ത് എക്‌സൈസ്

നെടുങ്കണ്ടം: മാഫിയ നല്‍കിയ സാംപിള്‍ ഉഗ്രനായിരുന്നു, പിന്നെ ഒന്നും നോക്കിയില്ല 12000 രൂപ നല്‍കി 3 കിലോ കഞ്ചാവ് വാങ്ങി. എന്നാല്‍ പാതി വഴിയില്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അമളി പറ്റിയതായി മനസിലാക്കിയത്. കഞ്ചാവിന് പകരം പുളിയില…അതെ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന ചെല്ല് കേട്ടിട്ടില്ലേ. മറ്റുള്ളവരെ വഴിതെറ്റിക്കാന്‍ നടന്ന യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി.

കമ്പത്തെ കഞ്ചാവു ലോബിയാണ് കഞ്ചാവു വാങ്ങാനെത്തിയ യുവാക്കളെ പറ്റിച്ചത്. കേരള – തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക് പോസ്റ്റിനു സമീപമാണ് തട്ടിപ്പ്. എറണാകുളത്ത് വില്‍പന നടത്തുന്നതിനാണ് കഞ്ചാവു വാങ്ങാന്‍ യുവാക്കള്‍ എത്തിയത്. എന്നാല്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് അവര്‍ക്ക് മനസിലായില്ല. മാഫിയ സംഘം നല്‍കിയ സാംപിളില്‍ യുവാക്കള്‍ മയങ്ങി.

എന്നാല്‍ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവാക്കള്‍ തുടര്‍ന്ന് കമ്പംകമ്പംമെട്ട് റോഡില്‍ പുളിയില ഉപേക്ഷിച്ച് മടങ്ങി. കമ്പംമെട്ടിലെത്തിയപ്പോള്‍ യുവാക്കളുടെ പെരുമാറ്റത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.

തുടര്‍ന്ന് വാഹനം പരിശോധിക്കുന്നതിനിടയിലാണ് തട്ടിപ്പിനിരയായെന്ന വിവരം ഉദ്യോഗസ്ഥരോട് യുവാക്കള്‍ പറഞ്ഞത്. 3 മാസത്തിനിടെ കമ്പംമെട്ട് ചെക് പോസ്റ്റില്‍ റെക്കോര്‍ഡ് കഞ്ചാവു വേട്ടയാണ് നടന്നത്. 9.320 കിലോഗ്രാം കഞ്ചാവ്, 19 പ്രതികള്‍, മിനിലോറിയടക്കം 6 കാറുകള്‍ എന്നിവയാണ് എക്‌സൈസ് പിടിച്ചെടുത്തത്

Exit mobile version