സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി; രണ്ടാമത്തെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു

ജോളി സിലിയെ കൊലപ്പെടുത്തിയത് ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതിണ് മാത്യുവുമാണ്. 2016 ജനുവരി 11-ാണ് സിലി മരണപ്പെടുന്നത്.

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലയില്‍ രണ്ടാമത്തെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. ഷാജുവിന്റെ മുന്‍ഭാര്യ സിലിയുടെ മരണത്തിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജോളി സിലിയെ കൊലപ്പെടുത്തിയത് ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതിണ് മാത്യുവുമാണ്. 2016 ജനുവരി 11-ാണ് സിലി മരണപ്പെടുന്നത്.

താമരശ്ശേരി പോലീസാണ് സിലിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ ജോളിയുടെ മുന്‍ഭര്‍ത്താവ് റോയിയുടെ മരണത്തിലാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ മുഖ്യപ്രതി ജോളി, മാത്യു, പ്രജു കുമാര്‍ എന്നവര്‍ അറസ്റ്റിലായത്.

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങില്‍ കൂടുതല്‍ കൊലപാതകക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പോലീസ് അറിയിക്കുന്നത്. ആറ് കൊലപാതകങ്ങളും പല കേസുകളായി രജിസ്റ്റര്‍ ചെയ്ത് ആറ് ടീമുകളായി പിരിഞ്ഞാവും അന്വേഷണം.

Exit mobile version