എല്ലാം അറിഞ്ഞിട്ടും ഒന്നും പറഞ്ഞില്ല; ഷാജുവിന്റെ കള്ളങ്ങൾ പൊളിയുന്നു

കോഴിക്കോട്: എല്ലാം അറിയാമായിരുന്നെന്ന് ഒടുവിൽ തുറന്ന് പറഞ്ഞ് ഷാജു. പോലീസ് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞാണ് ഷാജു കുറ്റസമ്മതം നടത്തിയത്. ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുവെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. ഡന്റൽ ക്ലിനിക്കിൽ സിലിയെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ചോദ്യം ചെയ്യലിനിടെ ഷാജു പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നെന്നും ഷാജു ഏറ്റുപറഞ്ഞു. ജോളിയെ വിവാഹം കഴിക്കുന്നതിനു മുമ്പ് തന്നെ കൊലപാതകങ്ങളിൽ പങ്കുണ്ടായിരുന്നു എന്ന് ഇതോടെ വ്യക്തമായി. ഇതുവരെ എല്ലാം ചെയ്തത് ജോളിയാണെന്നും തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നുമായിരുന്നു ഷാജുവിന്റെ മൊഴി.

അതേസമയം, ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഷാജുവിനെ വിളിച്ചവരുത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ നടത്തിയ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കണ്ണീരോടെ ഷാജു തന്റെ കുറ്റങ്ങൾ ഏറ്റുപറഞ്ഞത്. ജോളി നടത്തിയ ആറ് കൊലപാതകങ്ങളെ തനിക്ക് മുമ്പ് തന്നെ എല്ലാ സത്യങ്ങളും അറിയാമായിരുന്നെന്ന് ഷാജുവിന്റെ വെളിപ്പെടുത്തൽ.

അതേസമയം, ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാൽ ഭയം കാരണമാണ് പുറത്തുപറയാതിരുന്നതെന്നും ജോളി തന്നേയും കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നെന്നും ഷാജു അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഭയം കാരണമാണ് നേരത്തെ പറയാതിരുന്നത്. ജോളി തന്നെയും വധിക്കുമെന്നു ഭയന്നിരുന്നു. അധ്യാപകനായിരുന്ന താൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണു ചെയ്തതെന്നും ഷാജു പറഞ്ഞിരുന്നു.

നേരത്തെ കൊലപാതകങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്നും പോലീസ് അറസ്റ്റിനു ശേഷമാണ് താൻ എല്ലാം അറിഞ്ഞതെന്നുമായിരുന്നു ഷാജുവിന്റെ മൊഴി. താൻ നിരപരാധിയാണെന്നും അതുകൊണ്ടാണു അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു.

Exit mobile version