പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവും; മുല്ലപ്പള്ളി

കോഴിക്കോട്: സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിന് കാരണക്കാര്‍ മനുഷ്യര്‍ തന്നയെന്ന്
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ ക്വാറികള്‍ക്ക് വീണ്ടും അനുമതി നല്‍കിയതോടെ നാട് നാശത്തിലേക്കാണ് നീങ്ങുന്നത്. ആഭ്യന്തര വകുപ്പ് ക്രമക്കേടുകളുടെ കൂത്തരങ്ങായി മാറിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഡാം തുറന്നതാണ് 2018 ലെ പ്രളയം കാരണം. ഇത് ഡാം മാനേജ്‌മെന്റിലെ പരാജയമാണ്. ഇതിന് ശേഷവും സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കാതെ വികസനം നടത്തി. ക്വാറി നടപടിക്രമങ്ങള്‍ ഇടതു സര്‍ക്കാര്‍ ലഘൂകരിച്ചു. ഇതാണ് വീണ്ടും പ്രകൃതി ദുരന്തത്തിലേക്ക് നയിച്ചതെന്നും മല്ലപ്പള്ളി പറഞ്ഞു .

സംസ്ഥാനത്തെ സമാധാനപൂര്‍ണമായ നിയമവാഴ്ച തകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ്. കേരള പോലീസിനെ സിപിഎമ്മിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പോലീസായി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കകത്തുള്ളവര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. ഇനിയെങ്കിലും പാര്‍ട്ടി നിലപാട് വ്യക്തമാക്കണുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന രാപകല്‍ സമരത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

Exit mobile version