കെഎം മാണിയുടെ സഹോദരന്റെ മകന്‍ ബിജെപിയില്‍; വിജയം പ്രതീക്ഷിക്കുന്നെന്ന് ശ്രീധരന്‍ പിള്ള

പാല: പാലാ ഉപതിരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കെഎം മാണിയുടെ സഹോദരന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നത്, പാര്‍ട്ടി വിജയിക്കുമെന്നതിന്റെ സൂചനയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സംസ്ഥാന നേതൃത്വം നല്‍കിയ മൂന്ന് പേരുടെ പട്ടികയില്‍ നിന്ന് കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എസ് ജയസൂര്യന്‍, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം എന്നിവരാണ് പട്ടികയില്‍ ഉള്ളത്. ഇവരില്‍ എന്‍ ഹരിയുടെ പേരിനാണ് മുന്‍തൂക്കം.

അതേസമയം, ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി തെരഞ്ഞെടുത്തതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. ലിംഗനീതിക്കായി പദവികള്‍ വലിച്ചെറിഞ്ഞ് പോരാടുന്ന വ്യക്തിയാണദ്ദേഹം. പി സദാശിവത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരെതിര്‍പ്പും അതൃപ്തിയും ഇല്ല എന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Exit mobile version