12 ട്രെയിനുകൾ റദ്ദാക്കി; ഷൊർണ്ണൂർ-കോഴിക്കോട് പാതയിൽ ഗതാഗതം ഇന്നും പുനഃസ്ഥാപിച്ചില്ല

പാലക്കാട്: മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങൾ പഴയനിലയിലേക്ക്. ഷൊർണ്ണൂർ-കോഴിക്കോട് റെയിൽപ്പാതയിൽ ഇന്നും ഗതാഗതം തടസപ്പെടും. ഈ പാതയിൽ ഗതാഗത പുനഃസ്ഥാപിക്കാനായില്ല. ഈ വഴിയുള്ള ദീർഘദൂര സർവ്വീസുകൾ, പാസഞ്ചറുകളും അടക്കം 12 ട്രെയിനുകളാണ് റദ്ദാക്കിയത്. ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

തൃശ്ശൂർ- കണ്ണൂർ, കോഴിക്കോട്- തൃശ്ശൂർ, തൃശ്ശൂർ -കോഴിക്കോട് പാസഞ്ചറുകൾ റദ്ദാക്കി. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി , കണ്ണൂർ – ആലപ്പുഴ, മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസുകൾ റദ്ദാക്കിയിട്ടുണ്ട്.

തിരുനൽവേലി-ജാംനഗർ എക്സ്പ്രസ് മംഗളൂരുവിൽ നിന്ന് പുറപ്പെടും. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, നാഗർകോവിൽ- മംഗളൂരു ഏറനാട്, നാഗർകോവിൽ- മംഗളൂരു പരശുറാം എക്പ്രസുകൾ ഷൊർണൂരിൽ സർവീസ് അവസാനിപ്പിക്കും.

തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി, തിരുവനന്തപുരം – വെരാവൽ എക്സ്പ്രസുകൾ സാധാരണ മംഗളൂരുവിൽ എത്തുന്ന സമയത്ത് അവിടെ നിന്ന് പുറപ്പെടും. സമ്പർക് ക്രാന്തി, മംഗള എക്സ്പ്രസുകൾ പാലക്കാട് വഴി സർവ്വീസ് നടത്തും

Exit mobile version