പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഓവുചാലില്‍ തള്ളി; പ്രതിഷേധം ശക്തം

മാതാപിതാക്കളോടൊപ്പം ചേരിയില്‍ താമസിക്കുന്ന എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് ഭോപ്പാലില്‍ പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഓവുചാലില്‍ തള്ളി. മാതാപിതാക്കളോടൊപ്പം ചേരിയില്‍ താമസിക്കുന്ന എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും പെണ്‍കുട്ടിയെ തിരഞ്ഞു. എന്നാല്‍ കാണാത്താതിനെ തുടര്‍ന്ന് പോലീസ് സേ്റ്റഷനില്‍ വിവരമറിയിക്കുകയായിരുന്നു. അതേസമയം മാതാപിതാക്കളുടെ പരാതി അവകളിക്കുകയും വീട്ടില്‍ പോയി വിശദമായി കുട്ടിയെ തിരയാനായിരുന്നു പോലീസിന്റെ മറുപടി.

ശേഷം ബന്ധുക്കള്‍ രേഖാ മൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് വീട്ടില്‍ അന്വേഷിച്ചെത്തി. എന്നാല്‍ ഗുഡ്ക തിന്ന് വെള്ളം കുടിച്ച് കുട്ടി രാവിലെ എത്തുമെന്നും പേടിക്കേണ്ടെന്നും പറഞ്ഞ് പോലീസ് തിരിച്ചു പോയെന്നും കുടുംബം ആരോപിച്ചു. ഞായറാഴ്ച്ച രാവിലെയോടെ പെണ്‍കുട്ടിയുടെ താമസിക്കുന്ന ചേരിക്ക് അടുത്തുള്ള ഓവുചാലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

അതേസമയം പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവാണ് പീഡനത്തിനും കൊലയ്ക്കു പിന്നില്‍ എന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിയുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടു.

ബിജെപി എംപി പ്രഗ്യാസിംഗ് ഠാക്കൂര്‍, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ശിവരാജ് സിംഗ് ചൗഹാനും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Exit mobile version