കാമുകനൊപ്പം ജീവിക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണമാണെന്ന് വരുത്തിതീര്‍ത്തു; യുവതി അറസ്റ്റില്‍

കൊലപ്പെടുത്തിയ ശേഷം സോനലിയുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവ മൃതദേഹത്തിനില്‍ ധരിപ്പച്ചതിന് ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് സോനാലി ഈ പദ്ധതിയിട്ടത്

ഔറംഗാബാദ്: ഔറംഗാബാദില്‍ സുഹൃത്തിനെ കൊലപ്പെടുത്തി സ്വന്തം മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശിനി സോനാലി ഷിന്‍ഡെ (30) ആണ് അറസ്റ്റിലായത്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്ന് ആത്മഹത്യകുറിപ്പ് തയ്യാറാക്കിയാണ് സോനാലി കൂട്ടുകാരിയായ റുക്മാന്‍ഭായ് മാലി (31) യെ കൊലപ്പെടുത്തിയത്.

കൊലപ്പെടുത്തിയ ശേഷം സോനലിയുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവ മൃതദേഹത്തിനില്‍ ധരിപ്പച്ചതിന് ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് സോനാലി ഈ പദ്ധതിയിട്ടത്. തന്റെ കാമുകന്‍ വൈഷ്ണവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ സോനാലി പറഞ്ഞു

കഴിഞ്ഞ മെയ് 24ന് പിസദേവിയിലെ കൃഷിയിടത്തില്‍ വെച്ച് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹവും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തുകയായിരുന്നു. തന്റെ ഭര്‍ത്താവ് മദ്യപാനിയാണെന്നും ശാരീരിക പീഡനത്തിന് ഇരയായതായും ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. പരിശോധനയില്‍ മരിച്ചത് സോനാലിയാണെന്ന നിഗമനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

തുടര്‍ന്ന് സോനാലിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കേസെടുത്തു. എന്നാല്‍ മൃതദേഹത്തിനടുത്ത് കണ്ടെത്തിയ കുറിപ്പില്‍ സംശയം തോന്നിയ പോലീസ് തുടര്‍ ആന്വേഷണം നടത്തുകയായിരുന്നു. അതേസമയം ഹര്‍സല്‍ സ്വദേശിയായ റുക്മാന്‍ബായി മാലിയെ കാണാതായ സംഭവത്തിലും അന്വേഷണം തുടങ്ങി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സോനാലി ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. ഷിര്‍ദ്ദി, അഹമ്മദ്നഗര്‍, നാസിക്, സൂററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ സോനാലിയെ പോലീസ് ചളിസഗോണ്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടിയതോടെ നാടകത്തിന് തിരശീല വീഴുകയായിരുന്നു. അറസ്റ്റിലായ സോനാലി റുക്മാന്‍ബായിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു.

Exit mobile version