മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തു; കുപിതനായ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി, ഭര്‍ത്താവ് അറസ്റ്റില്‍

പ്രേം കുമാറിന്റെ മദ്യപാനത്തെക്കുറിച്ച് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: ഡല്‍ഹി നിഹാര്‍ വിഹാറില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 30 കാരനായ പ്രേം സിംഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവിന്റെ അമിത മദ്യപാനത്തെ ചോദ്യം ചെയ്തതിനാണ് 28കാരിയായ ബബ്ലിയെ കൊലപ്പെടുത്തിയത്. ഇരുവരും ഡല്‍ഹിയിലെ നിഹാര്‍ വിഹാറില്‍ വാടക വീട്ടിലാണ് താമസം. സംഭവദിവസം മദ്യപിച്ചെത്തിയ പ്രേം വീട്ടില്‍ ബഹളം ഉണ്ടാക്കി.

ഇത് ചോദ്യം ചെയ്ത ഭാര്യ ചോദ്യം ചെയ്തു. തുടര്‍ന്ന് കുപിതനായ യുവാവ് ബബ്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു.
ഭാര്യ മരിച്ചിട്ടും ഭര്‍ത്താവ് സംഭവ സ്ഥലത്ത് കാണാതായതോടെയാണ് പോലീസ് ഇയാളെ സംശയിച്ച് തുടങ്ങിയത്.

അതോടൊപ്പം പ്രേം കുമാറിന്റെ മദ്യപാനത്തെക്കുറിച്ച് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.

Exit mobile version