ഖഷോഗിയെ കൊലപ്പെടുത്തിയത് അധിക്രൂരമായി; കൈവിരലുകള്‍ ഒന്നൊന്നായി വെട്ടിമാറ്റി, മര്‍ദ്ദിച്ചു, തലവെട്ടിമാറ്റി; തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി

ഇസ്താംബൂള്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി സമ്മര്‍ദ്ദത്തില്‍.ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി അവകാശപ്പെട്ടതോടെ സൗദിയെ പിന്തുണയ്ക്കുന്ന അമേരിക്കയും സമ്മര്‍ദ്ദത്തിലായി.

ഈ മാസം രണ്ടാം തിയതിയാണ് ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. ഖഷോഗിയെ വധിക്കുന്നതിനായി പതിനഞ്ചംഗസംഘം നേരത്തെ ഇസ്താംബൂളിലെത്തിയിരുന്നു. റിയാദില്‍ നിന്ന് രണ്ട് സ്വകാര്യ വിമാനങ്ങളിലായാണ് ഇവര്‍ തുര്‍ക്കിയിലെത്തിയത്.

എന്നാല്‍ കോണ്‍സുലേറ്റില്‍ ഖഷോഗി പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍സുലേറ്റിനുള്ളില്‍ വെച്ചാണ് ഖഷോഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ക്രൂരമായ പീഡനങ്ങളില്‍ തുടങ്ങി. കൈവിരലുകള്‍ ഒന്നൊന്നായി വെട്ടിമാറ്റി. മര്‍ദിച്ചു. തലവെട്ടിമാറ്റി. മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം നശിപ്പിച്ച ശേഷം ഇവര്‍ ഉടന്‍ സൗദിയിലേക്ക് മടങ്ങി. ഖഷോഗിയുടെ സ്മാര്‍ട്ട് വാച്ചിലൂടെ അദ്ദേഹത്തിന്റെ പ്രതിശ്രുതവധു ഹേറ്റിസ് സെന്‍ജിസിന് കൊലപാതകസമയത്തെ ശബ്ദരേഖ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ലഭിച്ചതായി തുര്‍ക്കി അവകാശപ്പെടുന്നു

Exit mobile version