അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കം തടയാന്‍ ശ്രമിച്ച യുവാവിന് വെട്ടേറ്റു..! പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഗൃഹനാഥന്‍ ജീവനൊടുക്കി; സംഭവം ആലപ്പുഴയില്‍

കായംകുളം: കുടുംബവഴക്ക് തടയാന്‍ ശ്രമിച്ച യുവാവിന് വെട്ടേറ്റു. പിന്നാലെ ഗൃഹനാഥന്‍ ജീവനൊടുക്കി. തിങ്കളാഴ്ച രാത്രിയാണ് പുള്ളിക്കണക്ക് പ്ലാമൂട്ടില്‍ തറയില്‍ രാജേന്ദ്രനും മകന്‍ അച്ചുവും തമ്മില്‍ വഴക്കുണ്ടായത്. എന്നാല്‍ ഇരുവരുടേയും വഴക്ക് കൈയ്യങ്കളിയിലേക്ക് എത്തിയപ്പോള്‍ തടയാന്‍ ചെന്നതായിരുന്നു ബന്ധുകൂടിയായ ഭദ്രന്‍. എന്നാല്‍ മദ്യലബരിയിലായിരുന്ന രാജേന്ദ്രന്‍ മകനെ വെട്ടാന്‍ ശ്രമിച്ചെങഅകിലും വെട്ട് കൊണ്ടത് ഭദ്രനായിരുന്നു.

അച്ചുവിന്റെ നിലവിളികേട്ട് ഓടികൂടിയ നാട്ടുകാര്‍ കണ്ടത് കൈക്ക് വെട്ടേറ്റ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഭദ്രനെയാണ്. ഉടന്‍ തന്നെ നാട്ടുകാര്‍ കായംകുളം താലൂക്കാശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ഭദ്രനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ രാജേന്ദ്രന്‍ വീട്ടിനുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. ഡ്രൈവറായ രാജേന്ദ്രന്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്ന് രാജേന്ദ്രന്റെ ഭാര്യ ഉഷയും മകന്‍ അച്ചുവും ഉഷയുടെ വീട്ടിലായിരുന്നു താമസം.

Exit mobile version