പത്രത്തില്‍ വിവാഹ പരസ്യം നല്‍കിയ വനിതാ ഡോക്ടര്‍ക്ക് നഷ്ട്‌പ്പെട്ടത് ‘മാനവും 26 ലക്ഷം രൂപയും’; അടുത്ത് കൂടി വഞ്ചിച്ച യുവാവിനെ തേടി പോലീസ്

നവംബര്‍ 22 ന് ശേഷാദ്രിപുരത്തെ രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് വിവാഹം കഴിക്കാമെന്ന് ഇയാള്‍ ഡോക്ടറോട് വാഗ്ദാനം ചെയ്തു

ബംഗളൂരു: നാലുമാസം മുമ്പാണ് ബംഗളൂരുവില്‍ വനിതാ ഡോക്ടര്‍ പ്രാദേശിക പത്രത്തില്‍ വിവാഹപരസ്യം നല്‍കിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ രാമമൂര്‍ത്തിയെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇരുവരും സമൂഹമാധ്യമങ്ങളിലും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. സെപ്തംബറില്‍ നഗരത്തിലെ മുന്തിയ ഹോട്ടലില്‍ വച്ച് പരസ്പരം കാണുകയും ചെയ്തു. ആരോഗ്യവകുപ്പിലെ നിയമനങ്ങളുടെ ചുമതല തനിക്കാണെന്നും ബന്ധുക്കള്‍ക്ക് നിയമനം ആവശ്യമുണ്ടെങ്കില്‍ ശരിയാക്കാമെന്നും അയാള്‍ പറഞ്ഞു.

40 കാരിയായ ഡോക്ടറെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇയാള്‍ അറിയിക്കുകയും ചെയ്തത്. ജോലി ശരിയാക്കുന്നതിന് പലര്‍ക്കും പണം കൊടുക്കണമെന്നും ആവശ്യക്കാരില്‍ നിന്നും പണം പിരിക്കണമെന്നും ഡോക്ടറോട് ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡോക്ടര്‍ സുഹൃത്തുക്കളില്‍ നിന്നായി 26 ലക്ഷം രൂപയോളം പിരിച്ചു നല്‍കി. പല സ്ഥലങ്ങളിലെത്തിച്ച് ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

നംവബര്‍ 20 നാണ് ഡോക്ടര്‍ ഇയാളെ അവസാനമായി കണ്ടത്. നവംബര്‍ 22 ന് ശേഷാദ്രിപുരത്തെ രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് വിവാഹം കഴിക്കാമെന്ന് ഇയാള്‍ ഡോക്ടറോട് വാഗ്ദാനം ചെയ്തു. നംവബര്‍ 20 ന് രാത്രി മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാകുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് താന്‍ പറ്റിക്കപ്പെടുകയാണെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞത്. ആരോഗ്യവകുപ്പില്‍ ഇങ്ങനെയൊരാള്‍ ജോലി ചെയ്യുന്നില്ലെന്ന് ഡോക്ടര്‍ക്ക് വൈകാതെ മനസിലായി.
ഇയാളുടെ യഥാര്‍ത്ഥ പേര് രാമമൂര്‍ത്തിയെന്നല്ലെന്നും വ്യാജ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡുകള്‍ എടുത്തതെന്നും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. 22 ലക്ഷം രൂപ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിരിച്ചെടുത്തതാണെന്നും നാല് ലക്ഷം തന്റെ കയ്യില്‍ നിന്ന് എടുത്തു നല്‍കിയതാണെന്നും ഡോക്ടര്‍ അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി

Exit mobile version