സഹപാഠിയെ മര്‍ദ്ദിച്ചതിന് വ്യത്യസ്തമായ ശിക്ഷ നല്‍കണമെന്ന് കളക്ടര്‍; നിര്‍ദേശം അംഗീകരിച്ച് സ്‌കൂള്‍ അധികൃതരും, കൈയ്യടിച്ച് സമൂഹ മാധ്യമം

അഞ്ച് മരങ്ങളെ മൂന്ന് മാസം നട്ടു നനച്ച് പരിപാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചത്

ധോല്‍പൂര്‍: ധോല്‍പൂരില്‍ സഹപാഠിയെ മര്‍ദ്ദിച്ചതിന് വിദ്യാര്‍ത്ഥിക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കിയ സ്‌കൂള്‍ അധികൃതര്‍ക്കും കളക്ടര്‍ക്കും സമൂഹമാധ്യമങ്ങളുടെ കൈയ്യടി. ധോല്‍പൂര്‍ ജവഹര്‍ നവോദയ സ്‌കൂളിലാണ് വ്യത്യസ്ഥമായ സംഭവം. കഴിഞ്ഞ ജനുവരിയിലാണ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ സഹപാഠിയെ മര്‍ദ്ദിച്ചത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ ടിസി നല്‍കി വിടാന്‍ തീരുമാനിച്ചു.

ഈ ശുപാര്‍ശയുമായി ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷ ജില്ലാ കളക്ടര്‍ നേഹ ഗിരിയെ സമീപിച്ചു. തുടര്‍ന്നാണ് കളക്ടര്‍ വിദ്യാര്‍ത്ഥിക്ക് വ്യത്യസ്ഥമായ ശിക്ഷ നല്‍കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥിക്ക് ഒരു അവസരം കൂടി നല്‍കാനും ടിസി നല്‍കുന്നതിന് പകരം മരത്തെ പരിപാലിക്കാനുള്ള ശിക്ഷ നിര്‍ദേശിച്ചത്.

തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശം സ്‌കൂള്‍ അധികൃതരും അംഗീകരിക്കുകയായിരുന്നു. അഞ്ച് മരങ്ങളെ മൂന്ന് മാസം നട്ടു നനച്ച് പരിപാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചത്. ടിസി നല്‍കി വിട്ടയക്കുകയാണെങ്കില്‍ അത് കുട്ടിയുടെ ഭാവിയേയും പഠനത്തേയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് കളക്ടര്‍ വ്യക്തമാക്കി.

എന്നാല്‍ ഈ വാര്‍ത്ത പുറം ലോകം അറിഞ്ഞതോടെ എല്ലാവരും കളക്ടറേയും സ്‌കൂള്‍ അധികൃതരേയും സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമായി എത്തുകയാണ്.

Exit mobile version