നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ചില്‍ മൂന്ന് കോണ്‍ഗ്രസ് പിടിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ ഫലം

രാജസ്ഥാനിലും മധ്യപ്രദേശിലും തെലുങ്കാനയിലും കോണ്‍ഗ്രസ് വിജയം കൈവരിക്കുമെന്നാണ് പുറത്ത് വിട്ട സര്‍വ്വേ ഫലത്തില്‍ പറയുന്നത്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ ഫലം. രാജസ്ഥാനിലും മധ്യപ്രദേശിലും തെലുങ്കാനയിലും കോണ്‍ഗ്രസ് വിജയം കൈവരിക്കുമെന്നാണ് പുറത്ത് വിട്ട സര്‍വ്വേ ഫലത്തില്‍ പറയുന്നത്.

രാജസ്ഥാനില്‍ വന്‍ഭൂരിപക്ഷം നേടുമെങ്കിലും , മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷമായിരിക്കും ലഭിക്കുക. തെലുങ്കാനയില്‍ ടിആര്‍എസിനെ മറികടന്ന് കോണ്‍ഗ്രസ്- ടിഡിപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സര്‍വ്വേ പറയുന്നു.

രാജസ്ഥാനില്‍ 47.9 % വോട്ട് ലഭിച്ച് കോണ്‍ഗ്രസ് 145 സീറ്റ് നേടും. ഭരണപക്ഷമായ വസുന്ധരാ രാജ സിന്ധ്യ ഗവണ്‍മെന്റിന് 39.7 % വോട്ട് ലഭിച്ച് 45 സീറ്റ് മാത്രമാകും ലഭിക്കുക എന്ന് സര്‍വ്വേയില്‍ പറയുന്നു

മധ്യപ്രദേശില്‍ ബിജെപി 107 സീറ്റ് നേടും. കോണ്‍ഗ്രസ് 116 സീറ്റ് നേടി കേവലഭൂരിപക്ഷം തികയ്ക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. തെലുങ്കാനയില്‍ കോണ്‍ഗ്രസ് – ടിഡിപി സഖ്യം 64 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷം നേടും.

എന്നാല്‍ മിസോറാമില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കില്ല. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റുകളും. കോണ്‍ഗ്രസ് 12 സീറ്റും നേടും. 9 സീറ്റ് നേടുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നിര്‍ണ്ണായക സ്വാധീനമായി മാറും.

ഛത്തീസ്ഗഢില്‍ ഇഞ്ചോടിച്ച് പോരാട്ടം നടക്കും. കോണ്‍ഗ്രസിന് 41 സീറ്റുകളും ബിജെപി 43 സീറ്റുകളും നേടും. മറ്റുള്ളവര്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 12 നും ഡിസംബര്‍ ഏഴിനുമാണ് മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നടക്കും.

Exit mobile version