22 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സഹോദരങ്ങള്‍ പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: നാല് ദിവസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ച സഹോദരങ്ങള്‍ പോലീസ് പിടിയില്‍. ശത്രുന്ദയെയും ഭരതിനെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയിലെ അമര്‍ കോളനിയിലാണ് സംഭവം.

ജോലി വാഗ്താനം ചെയ്ത് കബളിപ്പിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ദില്ലിയിലെത്തിയ യുവതി ഒരു ദിവസം നിസാമുദ്ദീന്‍ റേയില്‍വെ സ്റ്റേഷനില്‍ താമസിച്ചു പിറ്റേന്ന് ജോലി തേടി ലജ്പത് നഗറിലെത്തി.

ലജ്പത് നഗറില്‍ ചായക്കട നടത്തുന്ന ആള്‍ യുവതിക്ക് വീട്ട് ജോലി നല്‍കാമെന്ന് വാക്ക് നല്‍കി. അന്ന് ചായക്കടയില്‍ ജോലി ചെയ്തു. വൈകീട്ടോടെ ചായക്കടക്കാരന്റെ രണ്ട് മക്കളും ചേര്‍ന്ന് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ് തുടര്‍ന്ന് നാല് ദിവസത്തോളമാണ് യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിനത്തിന് ഇരയാക്കിയത്.

പിന്നീട് ഇവിടെ നിന്ന് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയുടെ അടുത്ത് അഭയം തേടി. ഇവിടെ നിന്നാണ് സംഭവം പുറത്ത് അറിയുന്നത്.

Exit mobile version