കാശ്മീരില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

സിആര്‍പിഎഫ് ജവാന്‍മാരും ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ ബോണിയര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

സിആര്‍പിഎഫ് ജവാന്‍മാരും ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്.

പ്രദേശം സൈന്യത്തിന്റെ ശക്തമായ സുരക്ഷാ വലയത്തിലാണ്. കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ജൂണ്‍ 11 നും ബാരാമുള്ള ജില്ലയിലെ സോപ്പോര്‍ മേഖലയിലെ ബോമായ് പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു.

Exit mobile version