മസ്തിഷ്‌കജ്വരം; മുസാഫര്‍പൂരില്‍ ബാലമരണം 93 ആയി, ഞായറാഴ്ച രാവിലെ മാത്രം മരിച്ചത് 20 കുട്ടികള്‍!

മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂരില്‍ കുരുന്നുകളുടെ ജീവന്‍ എടുത്ത് മസ്തിഷ്‌കജ്വരം. ഇതുവരെ 93 കുട്ടികളാണ് മരണപ്പെട്ടത്. ഞായറാഴ്ച മാത്രം 20 കുട്ടികളാണ് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഞായറാഴ്ച മുസാഫര്‍പൂര്‍ സന്ദര്‍ശിച്ചു. തുടരെ തുടരെയുള്ള ബാലമരണങ്ങളില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി.

മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. മുസഫര്‍പൂര്‍ ജില്ലാ അധികാരികളിറക്കിയ പത്രക്കുറിപ്പനുസരിച്ച് കെജരിവാള്‍ ആശുപത്രിയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി (എസ്‌കെഎംസിഎച്ച്) ഞായറാഴ്ച വരെ 93 കുട്ടികളാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

മരിച്ച കുട്ടികളില്‍ ഭൂരിപക്ഷവും പത്തുവയസ്സില്‍ താഴെയുള്ളവരാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുമാണ് ഭൂരിഭാഗം കുട്ടികളുടെയും മരണകാരണം. ജൂണ്‍ ഒന്നുമുതല്‍ 197 കുട്ടികളെയാണ് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി എസ്‌കെഎംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version