ഉച്ചഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ ജവാന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ആറു പേര്‍ അറസ്റ്റില്‍

ടുറോഡില്‍ വലിച്ചിട്ട് ജവാന്മാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്

ഭഗ്പത്: ഉച്ചഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയ രണ്ട് ജവാന്മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പോലീസിന്റെ നടപടി. ജവാന്മാരെ നടുറോഡില്‍ വലിച്ചിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഭഗ്പത് ടൗണിലായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിക്കാനായി ടൗണിലെ ഹോട്ടലില്‍ എത്തിയതായിരുന്നു രണ്ട് ജവാന്മാര്‍. ഭക്ഷണം കഴിച്ച് കഴിഞ്ഞതിന് ശേഷം ഹോട്ടലിലെ ജീവനക്കാരനുമായി ജവാന്മാര്‍ തര്‍ക്കിക്കുകയും പിന്നീട് ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ തൊഴിലാളികളായ കൂടുതല്‍ പേരെത്തി വടികളും മറ്റും ഉപയോഗിച്ച് റോഡിലേക്ക് വലിച്ചിട്ട് ജവാന്മാരെ ക്രൂരമായി മദ്ദിക്കുകയായിരുന്നു.

12 ഓളം പേര്‍ ചേര്‍ന്ന് രണ്ടുപേരെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ജവാന്മാര്‍ ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ഇരുഭാഗത്ത് നിന്നും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരായ ആറു പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version