കുട്ടികളെ ആയുധപരിശീലനം നടത്തി ബിജെപി എംഎല്‍എയുടെ സ്‌കൂള്‍; ചിത്രങ്ങള്‍ പുറത്തു വിട്ട് പരാതിയുമായി ഡിവൈഎഫ്‌ഐ, ആയുധ പരിശീലനം തോക്കുകളും മറ്റും ഉപയോഗിച്ച്!

ബജ്റംഗ്ദളിന്റെ നേതൃത്വത്തിലാണ് ആയുധ പരിശീലനം.

മുംബൈ: ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതായി ഡിവൈഎഫ്‌ഐയുടെ പരാതി. കുട്ടികളെ പരിശീലിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്കുവെച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. താനെയിലെ മിരാ റോഡിലുള്ള സെവന്‍ ഇലവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആയുധ പരിശീലനം നല്‍കുന്നത്.

ബജ്റംഗ്ദളിന്റെ നേതൃത്വത്തിലാണ് ആയുധ പരിശീലനം. തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായാണ് പരിശീലനം. പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപി എംഎല്‍എ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം. പ്രകാശ് ഗുപ്തയെന്ന വ്യക്തി സമൂഹമാധ്യമങ്ങളില്‍ പരിശീലനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

ഈ ചിത്രങ്ങളാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. 14 വയസില്‍ താഴെയുള്ള കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്. തോക്കുപയോഗിക്കുന്നതിനുള്ള ലൈസന്‍സും മറ്റ് രേഖകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ബജ്റംങ്ദള്‍ പ്രവര്‍ത്തകര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

Exit mobile version