ഭീകരര്‍ എന്ന് സംശയം, സിനിമ ഷൂട്ടിങിനിടെ സിഗരറ്റ് വാങ്ങാന്‍ പോയ നടന്മാരെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: സിനിമ ചിത്രീകരണത്തിനെത്തിയ നടന്മാര്‍ സിഗരറ്റ് വാങ്ങാന്‍ പോയതായിരുന്നു എന്നാല്‍ പോലീസ് പിടിയിലായി. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ഭീകരവാദികളായിട്ടായിരുന്നു ഇരുവരും വേഷം ഇിട്ടിരുന്നത്. എന്നാല്‍ മേക്കപ്പ് അഴിക്കാതെ ആയിരുന്നു രണ്ടുപേരും സിഗരറ്റ് വാങ്ങാന്‍ പോയത്. തുടര്‍ന്നായിരുന്നു സംശയം തോന്നി രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ബല്‍റാമും അര്‍ബ്ബാസുമാണ് അറസ്റ്റിലായത്.

ബല്‍റാമിനേും അര്‍ബാസിനേയും പിടികൂടിയത് ചെറിയ ഓപ്പറേഷനിലൊന്നും ആയിരുന്നില്ല. ‘ഭീകരര്‍’ ഇറങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത അറിഞ്ഞയുടന്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് സ്റ്റേഷനുകളിലെ പോലീസ് സേനയും തീര സംരക്ഷണ സേനയും സംയുക്തമായി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഇരുവരേയും പിടികൂടിയത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഇരുവരേയും പൊക്കിക്കഴിഞ്ഞതിന് ശേഷമാണ്, പ്രതികള്‍ ഭീകരരല്ല, ദിവസക്കൂലിക്ക് അഭിനയിക്കാന്‍ വന്ന നടന്‍മാരാണെന്ന് പോലീസിന് മനസിലായത്.

ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും പ്രധാന റോളുകളിലെത്തുന്ന യഷ് രാജ് ഫിലിംസിന്റെ സിനിമാ ലൊക്കേഷനിലായിരുന്നും സംഭവം. ഭീകരവേഷത്തില്‍ അഭിനയിക്കുകയായിരുന്ന ബല്‍റാം ഗിന്‍വാലയും അര്‍ബാസ് ഖാനും കോംബാറ്റ് വെസ്റ്റുകളും ഡമ്മി വെഡിയുണ്ടകള്‍ നിറച്ച ജാക്കറ്റുമെല്ലാധം ധരിച്ചിരുന്നു. ഇരുവരും ഒരു വാനിലാണ് സിഗരറ്റ് വാങ്ങാനെത്തിയത്. ഇതും ബലാകോട് മോഡല്‍ ഭീകരാക്രമണ ഭീഷണിയെന്ന ആശങ്ക ഉയര്‍ത്തി. വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇരുവരേയും പോലീസ് കണ്ടെത്തി പിടികൂടിയത്.

പഞ്ചവടി നാക പ്രദേശത്ത് വച്ച് അനില്‍ മഹാജന്‍ എന്ന വിമുക്തഭടനായ എടിഎം സെക്യൂരിറ്റി ഗാര്‍ഡാണ് ഇവരെ ആദ്യം കണ്ടത്. അനില്‍ മഹാജന്റെ സഹോദരന്‍ ഉടന്‍ തന്നെ ഇക്കാര്യം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചു. ഒരു ഭീകരന്‍ സിഗരറ്റ് വാങ്ങുന്നതും വേറൊരു ഭീകരന്‍ കാത്തുനില്‍ക്കുന്നതും കണ്ടെന്നായിരുന്നു രഹസ്യവിവരം. ഇവര്‍ വന്ന വാനിന്റെ നമ്പര്‍ സമീപത്തെ പോലീസ് സ്റ്റേഷനുകളിലെല്ലാം വിളിച്ചറിയിച്ചു. സമീപമുള്ള ഏഴ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ പട്രോളിംഗ് അടക്കമുള്ള എല്ലാ ജോലികളും നിര്‍ത്തിവച്ച് സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങി. സംഭവം നടന്നത് തീരപ്രദേശത്ത് ആയതുകൊണ്ട് തീരസംരക്ഷണ സേനയും ‘ഓപ്പറേഷനില്‍’ പങ്കാളികളായി.

ഒരു മണിക്കൂറിന് ശേഷം ‘ഭീകരര്‍’ പോലീസിന്റെ പിടിയിലായി. സിനിമാക്കാരാണെന്ന് ചെറുപ്പക്കാര്‍ തങ്ങള്‍ പറഞ്ഞെങ്കിലും ആദ്യം പോലീസ് അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. സിനിമാ ലൊക്കേഷനിലെത്തി വാസ്തവം മനസിലാക്കിയതിന് ശേഷമാണ് രണ്ടാളെയും പോലീസ് വിട്ടയച്ചത്. എന്നാല്‍ ആശങ്ക സൃഷ്ടിച്ചതിന് ബല്‍റാമിനും അര്‍ബാസിനുമെതിരെ മുംബൈ പോലീസ് കേസെടുത്തു. ഭീകരവേഷമിട്ട നടന്‍മാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത് ജനങ്ങള്‍ക്കിടയില്‍ വലിയ ഭയപ്പാടുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു.

ചെറിയൊരു ‘ഭീകരാന്തരീക്ഷം’ ഉണ്ടായെങ്കിലും മുംബൈ പോലീസിന്റെ ഭീകരവിരുദ്ധ സംവിധാനങ്ങള്‍ സുസജ്ജമാണെന്ന് ബോധ്യപ്പെടാന്‍ സംഭവം സഹായിച്ചെന്നാണ് പോലീസിന്റെ പക്ഷം. വ്യാപാര സ്ഥാപനങ്ങളെല്ലാം ഒരു സിസിടിവി ക്യാമറ തെരുവിന് അഭിമുഖമായി സ്ഥാപിക്കണം എന്നാണ് പോലീസ് നല്‍കിയിരുന്ന നിര്‍ദ്ദേശം. ഈ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ബല്‍റാവും അര്‍ബാസും പോയ വഴി കണ്ടുപിടിച്ചതും ഇരുവരേയും പിടികൂടിയതും. നിര്‍മ്മാതാക്കളായ യഷ്‌രാജ് ഫിലിംസ് സംഭവം സ്ഥിരീകരിച്ചുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.

Exit mobile version