ഒമ്പതുമാസം പ്രായമായ പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; ക്രൂരതയ്ക്ക് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍

അയല്‍ക്കാരനായ പ്രതി കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ടു വരികയായിരുന്നു. അവിടെവെച്ചാണ് കുഞ്ഞ് ലൈംഗികാതിക്രമത്തിനിരയായത്.

രാജസ്ഥാന്‍: രാജസ്ഥാനില്‍ ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഹിണ്ടനിലെ ജട്നാംഗ്ല ഗ്രാമത്തിലാണു സംഭവം നടന്നത്. അയല്‍ക്കാരനായ പ്രതി കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ടു വരികയായിരുന്നു. അവിടെവെച്ചാണ് കുഞ്ഞ് ലൈംഗികാതിക്രമത്തിനിരയായത്. കുറച്ചു സമയത്തിനു ശേഷം കുഞ്ഞിനെ പ്രതി തിരികെ വീട്ടിലെത്തിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണു ഈ ക്രൂരത കാണിച്ചത്.

വീട്ടില്‍ തിരിച്ചെത്തി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയതോടെയാണ് ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ കുഞ്ഞിന്റെ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.
തുടര്‍ന്ന് അമ്മ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് വൈദ്യപരിശോധന നടത്തി കഴിഞ്ഞെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറാണ് വിവരം പോലീസില്‍ അറിയിച്ചത്.

12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളോടു ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കു വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം അടുത്തിടെ നിര്‍മിച്ചിരുന്നു. പോക്സോ നിയമം ഭേദഗതി ചെയ്തായിരുന്നു ഇത്. കഠുവ, ഉന്നാവ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഭേദഗതി. എന്നാല്‍ ഈ കേസില്‍ പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഈ ശിക്ഷ ബാധകമായിരിക്കില്ല.

Exit mobile version