തെരഞ്ഞെടുപ്പിന് ശേഷവും സംഘര്‍ഷമൊഴിയാതെ ബംഗാള്‍; ബിജെപി പ്രവര്‍ത്തകന്‍ അജ്ഞാതന്റെ വെടിയെറ്റ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത; പഞ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ബിജെപി പ്രവര്‍ത്തകനായ ചന്ദന്‍ ഷായാണ് അജ്ഞാതന്റെ വെടിയെറ്റ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പാര്‍ഗനാസ് ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ബൈക്കില്‍ വരികയായിരുന്ന ചന്ദന്‍ ഷായ്ക്ക് നേരെ അജ്ഞാതര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പോലീസിനെ വിന്വസിച്ചിരിക്കയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തുടക്കമിട്ട ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം തെരഞ്ഞെടുപ്പിന് പിന്നാലെയും ബംഗാളില്‍ തുടരുകയാണ്. ഞായറാഴ്ച വനംവകുപ്പ് മന്ത്രി ബിനയ് കൃഷ്ണ ബര്‍മ്മന് നേരെയും ആക്രമം നടന്നിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലും ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റ് മുട്ടി.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ബിജെപി പ്രവര്‍ത്തകന്‍ വെടിയെറ്റ് മരിച്ചിരുന്നു, സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സഹായി ആയിരുന്ന സുരേന്ദ്രര്‍ സിംഗാണ് കൊല്ലപ്പെട്ടത്.

Exit mobile version