കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണം; വിവാദ പരാമര്‍ശവുമായി ബാബാ രാംദേവ്

ഹരിദ്വാര്‍: കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണമെന്ന വിവാദ പരാമര്‍ശവുമായി യോഗാഗുരു ബാബാ രാംദേവ്. ജനസംഖ്യാനിയന്ത്രിക്കാനാണ് പുതിയ മാര്‍ഗ്ഗം ബാബാ രാംദേവ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം. അതിലൂടെ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂവെന്നും ബാബാ രാംദേവ് അഭിപ്രായപ്പെട്ടു.

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല. അതിലധികം താങ്ങാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. അതിനുവേണ്ടി മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശമോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഒന്നും ലഭ്യമാകില്ല എന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം.

ഇത്തരത്തില്‍ ഒരു നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഏത് മതത്തിലുള്ളവരായാലും മൂന്ന് കുട്ടികള്‍ വേണമെന്ന് ചിന്തിക്കില്ലയെന്നും രാംദേവ് അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണമെന്നും ബാബാ രാംദേവ് പറഞ്ഞു.

Exit mobile version