വീട്ടുവേലക്കാരെന്ന വ്യാജേന മോഷണം; രണ്ട് സ്ത്രീകളെ ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: വീട്ടുവേലക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തിയ സ്ത്രീകള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് വിലകൂടിയ സാധനങ്ങള്‍ മോഷ്ടിച്ചു കടന്ന രണ്ടു സ്ത്രീകളെയാണ് ബീഹാറിലെ ഭഗല്‍പുരില്‍ അറസ്റ്റ് ചെയ്തത്. ഈ മാസം 17ന് ആണ് സംഭവം. കിഴക്കന്‍ പഞ്ചാബിബാഗിലെ പങ്കജ് അറോറ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വീട്ടുവേലക്കാണെന്ന് പറഞ്ഞ് സ്ത്രീകള്‍ വീട്ടില്‍ കേറി പറ്റുകയായിരുന്നു. ഏതാനും ജോലികള്‍ ചെയ്ത ശേഷം 23-നു വരാമെന്നു പറഞ്ഞു മടങ്ങിപ്പോയി. പിന്നീടാണ് വീട്ടില്‍ നിന്നും പതിനഞ്ചു ലക്ഷം രൂപയും വജ്രവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.

പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്ത്രീകളെ കണ്ടുപിടിക്കാനായത്. ഇവരില്‍ നിന്ന് 15 ലക്ഷം രൂപയും 14.8 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Exit mobile version