മതം മാറണം, സസ്യാഹാരിയാകണം…നിബന്ധനങ്ങളുടെ നീണ്ടനിരയുമായി കാമുകി; അന്തംവിട്ട് പോലീസ്

ഏപ്രില്‍ 29ന് പതിനെട്ടുകാരി വീട്ടില്‍ നിന്നും യുവാവിനോടൊപ്പം ഇറങ്ങിപ്പോയി.

സൂറത്ത്: സൂറത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് വിചിത്രമായ ഒരു അപേക്ഷയാണ്. 18കാരിയായ പെണ്‍കുട്ടിയാണ് കാമുകനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചത്. യുവതി മുന്നോട്ട് വെച്ച നിബന്ധനകള്‍ കണ്ടാണ് പോലീസ് അമ്പരന്നത്.

തന്റെ കാമുകന് തന്നെ വിവാഹം കഴിക്കണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം, സ്വന്തം മാതാപിതാക്കളുടെ സമ്മതത്തോടെ വേണം യുവാവ് മതം മാറാന്‍,ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്. പിന്നീട് ഒരിക്കലും മുസ്ലിം മതത്തിലേക്ക് പോകാനും പാടില്ല.സസ്യാഹാരി ആയിരിക്കണം ഇതൊക്കെയാണ് കാറ്റഗ്രാം സ്വദേശിയായ യുവതിയുടെ നിബന്ധനകള്‍.

യുവതിയുടെ അപേക്ഷ ലഭിച്ചെന്നും, ഇതിന്റെ ഒരു കോപ്പി യുവാവിനും കുടുംബത്തിനും കൈമാറും എന്നുമാണ് സൂറത്ത് കട്ടഗ്രാം സബ് ഇന്‍സ്‌പെക്ടര്‍ എആര്‍ റാത്തോഡ് പറയുന്നത്. ഏപ്രില്‍ 22ന് യുവതിയും യുവാവും രഹസ്യമായി വിവാഹം റജിസ്ട്രര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ ഇടപെട്ട് അത് തടഞ്ഞിരുന്നു.

അതിനുശേഷം ഏപ്രില്‍ 29ന് പതിനെട്ടുകാരി വീട്ടില്‍ നിന്നും യുവാവിനോടൊപ്പം ഇറങ്ങിപ്പോയി. പോലീസിന്റെ സഹായത്തോടെ മാതാപിതാക്കള്‍ ഇവരെ കണ്ടെത്തി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ വിവാഹം നടത്തുന്നതിന് തടസമില്ലായിരുന്നു. അതേസമയം താന്‍ ആര്‍ക്കൊപ്പവും പോകുന്നില്ല എന്നും തന്റെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ വിവാഹം നടക്കുമെന്നുമാണ് പെണ്‍കുട്ടി സ്വീകരിച്ച നിലപാട്.

Exit mobile version