സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീകാരോപണം; പരാതിക്കാരി സമിതിക്ക് മുമ്പാകെ ഹാജരായി

ന്യൂഡല്‍ഹി; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗീക പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരി ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി. ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്ന് അംഗ സമിതി യുവതിയുടെ മൊഴി രേഖപ്പെടുത്തി. സമിതിക്ക് മുമ്പാകേ ഹാജരാകണമെന്ന് ഇന്നലെ കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരും സമിതിയില്‍ ഉണ്ടായിരുന്നു.

യുവതിയുടെ പരാതി സമിതി രേഖപ്പെടുത്തുമ്പോള്‍ മറ്റ് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. യുവതിക്ക് ഒപ്പം ഒരു അഭിഭാഷകന്‍ വന്നിരുന്നുവെങ്കിലും അദ്ദേഹത്തിനും ചേമ്പറില്‍ പ്രവേശനം ഉണ്ടായിരുന്നില്ല.

കഴിഞ്ഞ 20-ാം തീയതിയാണ് ചീഫ് ജസ്റ്റിസിന് എതിരെ യുവതി ലൈംഗീകാരോപണം ഉന്നയിച്ചത്. സുപ്രീംകോടതി മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി.

Exit mobile version