മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കാനില്ലെന്ന തീരുമാനം പ്രിയങ്കാ ഗാന്ധിയുടേത്; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരാണസിയില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പ്രിയങ്കാ ഗാന്ധിയുടേത് ആയിരുന്നുവെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് സംപിത് പിത്രോഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

” മത്സരിക്കേണ്ടതില്ലെന്ന് പ്രിയങ്കയാണ് തീരുമാനിച്ചത്. കേവലം ഒരു സീറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കാള്‍ മറ്റു ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട് എന്ന് വിചാരിച്ചതിനാലാകാം അവര്‍ വാരണാസിയില്‍ മത്സരിക്കാതിരുന്നത്’- സംപിത് പിത്രോഡ പറഞ്ഞു.

പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്നലെയാണ് വാരണാസിയില്‍ കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മോഡിക്ക് എതിരെ മത്സരിച്ച അജയ് റായി തന്നെയാണ് ഇത്തവണയും മോഡിക്ക് എതിരെ മത്സരിക്കുന്നത്.

Exit mobile version