കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്

ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്.
ചൊവ്വാഴ്ച വൈകിട്ടാണ് തൂത്തുക്കുടിയിലെ വസതിയില്‍ റെയ്ഡ് നടന്നത്. തൂത്തുക്കുടിയിലെ സ്ഥാനാര്‍ഥിയാണ് കനിമൊഴി.

നേരത്തെ, വെല്ലൂരിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി അതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന് വന്‍തോതില്‍ പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. 205 കോടി രൂപ പണമായും ബാക്കി സ്വര്‍ണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ 18 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

Exit mobile version