വീണ്ടും ദുരഭിമാനക്കൊല ! ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

പോസ്റ്റ്‌മോര്‍ട്ടത്തില്‍ എന്‍ജിനീയറിങ്ങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രമ്യയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു

സേലം: ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. നെയ്ത്ത് തൊഴിലാളിയായ രാജ്കുമാര്‍ (43), ഭാര്യ ശാന്തി (32)മകള്‍ രമ്യ ലോഷിനി (19) എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണ് സംഭവം. ആദ്യം മൂന്നുപേരും ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കരുതിയത്.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ എന്‍ജിനീയറിങ്ങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രമ്യയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതുപ്രകാരം രമ്യയുടെത് ശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നുണ്ടായ മരണമാണെന്ന് വ്യക്തമായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാമുകനെ കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരനായ കാമുകന്‍ ദളിതാണ്. അതിനാല്‍ ഇവരുടെ പ്രണയം രമ്യയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്ന് യുവാവ് മൊഴി നല്‍

രാജ്കുമാറിനെയും ശാന്തിയേയും രമ്യയെയും തൂങ്ങിമരിച്ചതായി കാണപ്പെട്ടതിന്റെ തലേദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രണയവുമായി ബന്ധപ്പെട്ട് വഴക്ക് നടന്നിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. വഴക്കിനിടയില്‍ രമ്യ കൊല്ലപ്പെടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

Exit mobile version