സീറ്റ് തര്‍ക്കം: തേജ് പ്രതാപ് യാദവ് ആര്‍ജെഡി വിട്ടു, പുതിയ പാര്‍ട്ടി രൂപീകരിച്ചു

പാട്‌ന: ലോകസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ ഇളയമകന്‍ തേജ് പ്രതാപ് യാദവ് ബീഹാറില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ലാലു റാബ്രി മോര്‍ച്ച എന്ന പേരിലാണ് പുതിയ പാര്‍ടി.

തേജ് പ്രതാപ് ആവശ്യപ്പെട്ട ജഹാനാബാദ്, ഷിയോഹര്‍ മണ്ഡലങ്ങള്‍ വിട്ടുനല്‍കാന്‍ പാര്‍ട്ടിയെ ഇപ്പോള്‍ നിയന്ത്രിക്കുന്ന സഹോദരന്‍ തേജസ്വി യാദവ് തയ്യാറാകാത്തതാണ് പ്രകോപനത്തിന് കാരണം.

ഇതുകൂടാതെ വിവാഹമോചന കേസ് നടക്കുന്നതിനിടെ തേജ് പ്രതാപ് യാദവിന്റെ ഭാര്യ പിതാവിനെ സാരന്‍ മണ്ഡലത്തില്‍ തേജസ്വി യാദവ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ആര്‍ജെഡിയില്‍ നിന്ന് രാജിവെച്ചാണ് തേജ് പ്രതാപ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

ആര്‍ജെഡി ടിക്കറ്റില്‍ തേജസ്വി യാദവ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ലാലു റാബ്രി മോര്‍ച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് തേജ് പ്രതാപ് യാദവ് വ്യക്തമാക്കി.

Exit mobile version