മണല്‍ മാഫിയയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ബിജെപി നേതാവിന്റെ അപകടമരണം ആസൂത്രിത കൊലപാതകം; തെളിവുമായി പോലീസ്

മടിക്കേരി: ബിജെപി നേതാവ് ബാലചന്ദ്ര കലാഗിയുടെ അപകട മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. ബാലചന്ദ്ര ബിജെപി കൊടക് ജില്ലാ സെക്രട്ടറിയും സംപാജെ പഞ്ചായത്ത് മുന്‍പ്രസിഡന്റുമാണ്.

പാര്‍ട്ടിയുടെ അടിയന്തിര മീറ്റിങ് കഴിഞ്ഞ് മടങ്ങവെ മാര്‍ച്ച് 19നാണ് ബാലചന്ദ്ര മടിക്കേരിക്ക് സമീപം റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഓംനി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
പോലീസ് നടത്തിയ അന്വേഷണത്തില്‍ അപകടം ആസൂത്രീതമാണെന്നും മണല്‍ മാഫിയയാണ് സംഭവത്തിന് പിന്നിലെന്നും തെളിഞ്ഞു.

കേസില്‍ സമ്പത്ത് കുമാര്‍(34), ഹരിപ്രസാദ്(36),ജയ (34) എന്നിവരെ പോലീസ് പിടികൂടി. ബാലചന്ദ്ര പ്രദേശത്തെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന വ്യക്തിയാണെന്ന് ബിജെപി നേതൃത്വം പറഞ്ഞു.

Exit mobile version