‘ഇന്നലെ രാത്രി 3.30 ന് റൂമില്‍ നിറയെ കൊതുകുകളുണ്ടായിരുന്നു, ‘ഹിറ്റ്’ ഉപയോഗിച്ച് അവയെല്ലാം കൊന്നുകളഞ്ഞു, ഇനി ഞാന്‍ കൊന്ന കൊതുകുകളുടെ എണ്ണമെടുക്കണോ അതോ സമാധാനത്തോടെ ഉറങ്ങാന്‍ കിടക്കണോ?’; ‘ഭീകരാക്രമണത്തില്‍ സംശയം ഉന്നയിക്കുന്നവരുണ്ടോ.? എങ്കില്‍ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പോര്‍വിമാനത്തില്‍ കെട്ടിയിടണം’; കേന്ദ്രമന്ത്രി വികെ സിംഗ്

ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ സംശയം ഉന്നയിക്കുന്നവരുണ്ടോ.? എങ്കില്‍ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പോര്‍വിമാനത്തില്‍ കെട്ടിയിടണം. അതുവഴി ബോംബുകളുടെ ലക്ഷ്യസ്ഥാനം അവര്‍ക്ക് കൃത്യമായി കാണാന്‍ കഴിയും. വിവാദ പ്രസ്താവന നടത്തി കേന്ദ്രമന്ത്രി വികെ സിംഗ്.

ബോംബിട്ടു കഴിഞ്ഞ ഉടനെ തന്നെ അവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട് കൊല്ലപ്പെട്ട മൃതദേഹത്തിന്റെ എണ്ണമെടുക്കാന്‍ അയക്കണമെന്നും വികെ സിംഗ് പരിഹസിച്ചു.

‘ഇന്നലെ രാത്രി 3.30 ന് റൂമില്‍ നിറയെ കൊതുകുകളുണ്ടായിരുന്നു. കൊതുകിനെതിരെ പ്രയോഗിക്കുന്ന ‘ഹിറ്റ്’ ഉപയോഗിച്ച് അവയെല്ലാം കൊന്നുകളഞ്ഞു. ഇനി ഞാന്‍ കൊന്ന കൊതുകുകളുടെ എണ്ണമെടുക്കണോ അതോ സമാധാനത്തോടെ ഉറങ്ങാന്‍ കിടക്കണോ?’- വികെ സിംഗ് ട്വിറ്ററിലൂടെ പരിഹസിച്ചു.

ഹരിയാന മന്ത്രി അനില്‍ വിജും സമാനമായ രീതിയില്‍ പ്രതിപക്ഷത്തെ പരിഹസിച്ചിരുന്നു. അടുത്ത തവണ ഭീകര ക്യാമ്പുകള്‍ ആക്രമിക്കുമ്പോള്‍ മഹാസഖ്യത്തിലെ ഒരാളെക്കൂടി കൂടെ കൊണ്ടു പോകണമെന്നും അവരോട് മൃതദേഹത്തിന്റെ എണ്ണമെടുക്കാന്‍ ആവശ്യപ്പെടണമെന്നുമായിരുന്നു ഹരിയാന മന്ത്രിയുടെ വിമര്‍ശനം.

Exit mobile version