കുല്‍ഭൂഷണ്‍ ജാദവ് കേസ്; പാകിസ്താന്റെ വാദങ്ങള്‍ക്ക് കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും

അതേ സമയം പതിമൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കുല്‍ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്താന്‍ നിരസിച്ചുവെന്ന് ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം തന്നെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്താന്റെ വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും. അന്തിമ വാദത്തിലെ ഇന്ത്യയുടെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവ് ചാരനാണെന്നും ബലൂചിസ്ഥാന്‍ അക്രമിക്കലായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും നിയമ വിരുദ്ധമായാണ് പാകിസ്താനില്‍ എത്തിയതെന്നും വ്യാജ പാസ്‌പോര്‍ട്ട് ഉപയോരിച്ച് 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നുമാണ് പാകിസ്താന്റെ വാദം.

അതേ സമയം പതിമൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കുല്‍ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്താന്‍ നിരസിച്ചുവെന്ന് ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം തന്നെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2017 ഏപ്രിലിലാണ് ചാരവൃത്തി ആരോപിച്ച് കുല്‍ ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.

Exit mobile version