പുല്‍വാമ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ ബാങ്ക് വായ്പകള്‍ എഴുതി തള്ളും; 30 ലക്ഷം രൂപ ഇന്‍ഷുറന്‍സ് നല്‍കുമെന്നും എസ്ബിഐ

ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ. 23 ജവാന്മാരുടെ വായ്പകളാണ് എഴുതിത്തള്ളുന്നത്. കൂടാതെ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 30ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് നല്‍കുമെന്നും എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു

ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കൈതാങ്ങാകാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുവേണ്ടി എല്ലാ എസ്ബിഐ ജീവനക്കാരോടും ധനസഹായം നല്‍കുന്നതിനുവേണ്ടി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണം നടന്നത്. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈനികരുടെ വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ ഉള്‍പ്പെടെ രണ്ട് പേരെ സൈന്യം പിന്നീട് വധിച്ചിരുന്നു.

Exit mobile version