പ്രണയദിനത്തില്‍ ‘ആര് ആദ്യം പ്രപ്പോസ് ചെയ്യും’ തര്‍ക്കം കൈയ്യാങ്കളിയിലേക്ക് ശേഷം കത്തി കുത്ത്; രക്തക്കളമായി മദ്രാസ് ഐഐടി ക്യാംപസ്

ചെന്നൈ: കഴിഞ്ഞ ദിവസം പ്രണയദിനത്തില്‍ സുഹൃത്തിനെ പ്രണയിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. പെണ്‍ സുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന ചെയ്യുന്നതിനെ തുടര്‍ന്ന് തര്‍ക്കം നടക്കുകയും തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് മാറുകയും ആയിരുന്നു.

അതേസമയം കുത്തേറ്റ ഹരിയാന സ്വദേശി പ്രമോദ് കൗശികിന്റെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിയായ മനോജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇവര്‍. വൈകിട്ട് 5.30ഓടെയാണ് സംഭവം. ക്യാംപസിലെ സെന്റ്രല്‍ ലൈബ്രറിക്ക് സമീപം എത്തിയ ഇവര്‍ പ്രണയിക്കാനുള്ള താത്പര്യം പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ആര് ആദ്യം പ്രപ്പോസ് ചെയ്യും എന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. മനോജ് മൂര്‍ച്ചയേറിയ ഉപകരണം ഉപയോഗിച്ച് പ്രമോദിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇത് കണ്ട മറ്റ് വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ പ്രമോദിനെ അഡയാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോലീസില്‍ അറിയിക്കുകയും ചെയ്തു. ക്യാംപസില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച മനോജ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്

Exit mobile version