മരുമകളെ വിവാഹം കഴിക്കാന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; 62കാരന്‍ അറസ്റ്റില്‍

രജ്വിന്ദര്‍ സിങ് ഉറങ്ങിക്കിടക്കുമ്പോള്‍ ഛോട്ടാസിങ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി. പിന്നീട് പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലുധിയാന: മരുമകളെ വിവാഹം കഴിക്കാന്‍ സ്വന്തം മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. പഞ്ചാബിലെ ഫരീദ്കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ ഛോട്ടാസിങ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മകനായ രജ്വിന്ദര്‍ സിങ് ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.

രജ്വിന്ദര്‍ സിങ് ഉറങ്ങിക്കിടക്കുമ്പോള്‍ ഛോട്ടാസിങ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി. പിന്നീട് പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഛോട്ടാസിങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുര്‍ചരണ്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രജ്വിന്ദര്‍ സിങ്, ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. അതേസമയം ജസ്വീറും പ്രതിയുമായും അടുപ്പമുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി മകനുമായി വാക്കേറ്റമുണ്ടായതായും പോലീസ് പറഞ്ഞു.

Exit mobile version