രാഹുല്‍ ഗാന്ധി മുസ്ലീം പിതാവിനും ക്രിസ്ത്യന്‍ അമ്മയ്ക്കും ജനിച്ച സങ്കര സന്താനം; അധിക്ഷേപിച്ച് കേന്ദ്രമന്തി അനന്ത്കുമാര്‍ ഹെഗ്‌ഡ്ഡെ

ബംഗളുരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു സങ്കര സന്താനമാണെന്ന് ബിജെപി കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡ്ഡെ. താന്‍ ബ്രാഹ്മണന്‍ ആണെന്നാണ് രാഹുല്‍ പറയുന്നത് എന്നാല്‍, അച്ഛന് മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമായ ഒരാള്‍ എങ്ങനെയാണ് ബ്രാഹ്മണന്‍ ആകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഹെഗ്‌ഡ്ഡെ പറഞ്ഞു. രാഷട്രീയ പ്രചാരണ യോഗത്തില്‍ സംസാരിക്കവേയായിരുന്നു കേന്ദ്ര മന്ത്രിയുടെ അധിക്ഷേപം.

‘തന്റെ മതത്തെ കുറിച്ച് രാഹുലിന് ഒന്നും അറിയില്ല. രാഹുല്‍ പറയുന്നത് താന്‍ ഒരു ബ്രാഹ്മണന്‍ ആണെന്നാണ്. എന്നാല്‍ ഒരു മുസ്ലീം പിതാവിന്റെയും ക്രിസ്ത്യന്‍ അമ്മയുടെയും മകന്‍ എങ്ങനെ ബ്രാഹ്മണന്‍ ആകുമെന്ന് മനസ്സിലാകുന്നില്ല.

അത് നമുക്ക് മനസ്സിലാകും, എന്നാല്‍ തലയില്‍ ഒന്നുമില്ലാത്ത രാഹുലിന് അത് മനസ്സിലാകില്ല. രാഹുല്‍ ഗാന്ധിയെ പോലുള്ള സങ്കര സന്താനങ്ങള്‍ കോണ്‍ഗ്രസ് ലബോറട്ടറിയില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ലോകത്തെവിടെയും ഇങ്ങനെ ഒന്നിനെ കാണാന്‍ സാധിക്കില്ല’- കേന്ദ്രമന്ത്രി പറഞ്ഞു.

വിവാദ പരമായ പ്രസ്താനവ കൊണ്ട് അനന്ത് കുമാര്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ സ്പര്‍ശിക്കുന്ന അന്യമതസ്ഥന്റെ കൈ തകര്‍ക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

Exit mobile version