ശിവസേന നേതാവ് ബാല്‍ താക്കറെ, ഗായകന്‍ സോനു നിഗത്തെ കൊല്ലാന്‍ പല തവണ പദ്ധതിയിട്ടിരുന്നു..! നിരവധി മരണങ്ങള്‍ക്ക് പിന്നില്‍ ശിവസേന വെളിപ്പെടുത്തലുമായി മുന്‍ എംപി

മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെ, ഗായകന്‍ സോനു നിഗത്തെ കൊല്ലാന്‍ പല തവണ പദ്ധതിയിട്ടിരുന്നു വെളിപ്പെടുത്തലുമായി മുന്‍ എംപി നിലേഷ് റാണ രംഗത്ത് . എന്നാല്‍ ഇതിനെക്കുറിച്ച് സോനു നിഗമിനും അറിയാമായിരുന്നു. ‘ബാല്‍ സാഹിബിന്റെ കര്‍ജത് ഫാം ഹൗസില്‍ കൊല്ലപ്പെട്ട ആളുകള്‍ക്ക് കൈയും കണക്കുമില്ല. ശിവസേന നേതാവ് ആനന്ദ് ഡിഗേയുടെ മരണത്തിലും ബാല്‍ സാഹിബിന് പങ്കുണ്ട്. അദ്ദേഹം ഹൃദയാഘാതം മൂലമല്ല മരിച്ചത്. ഈ മരണം വിശ്വസിക്കാതിരുന്ന രണ്ട് ശിവസേന നേതാക്കളെയും കൊന്നുതള്ളിയിട്ടുണ്ട്.

പലതവണ സോനുനിഗമിനെ കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്താണ് സോനുവും ബാല്‍ സാഹിബും തമ്മിലുള്ള ബന്ധമെന്ന് ചോദിക്കരുത്. ഇനിയും വാ തുറക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്.’- നിലേഷ് റാണ പറഞ്ഞു.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണയുടെ പുത്രനും മുന്‍ എംപിയുമാണ് നീലേഷ് റാണ. ശിവസേന മുന്‍ നേതാവായിരുന്നു നീലേഷിന്റെ പിതാവ് നാരായണ്‍ റാണ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരാണ് ഒന്‍പതു പേരെ കൊന്നതെന്ന് ചോദിച്ചാല്‍ വ്യക്തമാകുമെന്നും നിലേഷ് കൂട്ടിച്ചേര്‍ത്തു. നീലേഷിന്റെ പ്രസ്താവന ബിജെപി-ശിവസേന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും. വരുംദിവസവങ്ങളില്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ട്.

Exit mobile version