ഡേറ്റിംഗിന് വിളിച്ചപ്പോള്‍ വരില്ലെന്ന് അറിയിച്ചു; പെണ്‍സുഹൃത്തിനോടുള്ള വാശിയില്‍ യുവാവ് സ്വയം വെടിയുതിര്‍ത്തു! അപകടനില തരണം ചെയ്ത് കണ്ണ് തുറന്നപ്പോള്‍ കണ്ടത് പോലീസിനെ! ഇനിയുള്ള ജീവിതം ഇരുമ്പഴിക്കുള്ളില്‍, സംഭവം ഇങ്ങനെ

ഇയാള്‍ക്ക് വെടിയേല്‍ക്കുന്നതിനും മറ്റ് സംഭവികാസങ്ങള്‍ക്കും ഇയാളുടെ പെണ്‍ സുഹൃത്ത് ദൃക്സാക്ഷിയായിരുന്നു.

മൊഹാലി: ഡറ്റിംഗ് വിളിച്ചപ്പോള്‍ വരില്ലെന്ന് അറിയിച്ച യുവതിയോടുള്ള ദേഷ്യത്തില്‍ യുവാവ് സ്വയം വെടിയുതിര്‍ത്തു. കാലിന്റെ തുടയിലാണ് 32കരാനയ സബര്‍ജിത്ത് എന്ന യുവാവ് വെടിവെച്ചത്. പിന്നാലെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതിനു ശേഷം ഇയാളെ തേടി പോലീസും ആശുപത്രിയില്‍ എത്തി. സ്വയം വെടിയുതിര്‍ത്തതിന് അല്ല മറിച്ച് അപകടരമായി ആയുധം ഉപയോഗിച്ചതിനും അനധികൃതമായി ആയുധം കൈയ്യില്‍ വെച്ചതിനുമാണ് പോലീസ് ഇയാളെ തേടിയെത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കകയും ചെയ്തു.

തന്റെ ആയുധം തട്ടിയെടുക്കാന്‍ ഒരു സംഘം ശ്രമിച്ചെന്നും അതിനിടെയില്‍ അബദ്ധത്തില്‍ വെടി പൊട്ടുകയുമായിരുന്നെന്നായിരുന്നു ഇയാള്‍ ആദ്യം പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് വെറും കള്ളമാണെന്ന് പോലീസ് നിമിഷങ്ങള്‍ക്കകം കണ്ടെത്തി. ഇയാള്‍ക്ക് വെടിയേല്‍ക്കുന്നതിനും മറ്റ് സംഭവികാസങ്ങള്‍ക്കും ഇയാളുടെ പെണ്‍ സുഹൃത്ത് ദൃക്സാക്ഷിയായിരുന്നു. ഇവരാണ് കാര്യങ്ങള്‍ പോലീസിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

തങ്ങള്‍ ഒരുമിച്ചാണ് സംഭവ സമയം ഉണ്ടായിരുന്നതെന്ന് യുവതി മൊഴി നല്‍കി. തന്നോട് രാത്രി ഡേറ്റിംഗിന് ഒപ്പം ചെല്ലാനായി സബര്‍ജിത് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇതിനെ എതിര്‍ത്തു. തന്റെ ഒപ്പം വന്നില്ലെങ്കില്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുമെന്ന് സബര്‍ജിത് യുവതിയോട് പറഞ്ഞു. യുവതി വീണ്ടും വിസമ്മതിച്ചതോടെ സബര്‍ജിത് സ്വയം കാല്‍ തുടയില്‍ വെടിവയ്ക്കുകയായിരുന്നെന്ന് യുവതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

Exit mobile version