ഉപയോഗശൂന്യമായ കാറിനുള്ളില്‍ കളി: സഹോദരങ്ങളായ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

മുംബൈ: മുംബൈയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സഹോദരങ്ങളായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ആന്റോപ് ഹില്ലിലാണ് സംഭവം. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്‌കാന്‍ എന്നിവരാണ് മരിച്ചത്

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കളിച്ച് കൊണ്ടിരുന്ന കുട്ടികളെ കാണാതായത്. രക്ഷിതാക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്ന് രാത്രിയോടെ പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഉപയോഗശൂന്യമായ കാറില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പാടുകളൊന്നുമില്ല. അബദ്ധത്തില്‍ കാറില്‍ പെട്ട് ശ്വാസം മുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version