‘റെസ്റ്റോറന്റിന്റെ ഡ്രസ് കോഡിന് ചേരില്ല’: മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയപ്പോള്‍ ഇറക്കിവിട്ടു; കോഹ്‌ലിയുടെ റെസ്റ്റോറന്റിനെതിരെ യുവാവ്

മുംബൈ: മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനാല്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ റസ്റ്റോറന്റില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപിച്ച് യുവാവ്. മുംബൈയിലുള്ള കോഹ്ലിയുടെ വണ്‍8 കമ്യൂണ്‍ എന്ന റസ്റ്റോറന്റിന് മുന്നില്‍ നിന്നുള്ള വീഡിയോയും യുവാവ് പങ്കുവെച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഒരു മില്ല്യണിലധികം പേരാണ് കണ്ടത്. തമിഴ്‌നാട്ടിലുള്ള യുവാവിന്റേതാണ് വീഡിയോ. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ എത്തിയത്.

മുംബൈയില്‍ എത്തിയതിന് പിന്നാലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിന്‍ ചെയ്തു. ശേഷം ഒട്ടും സമയം കളയാതെ ജുഹുവിലുള്ള റെസ്റ്റോറന്റിലേക്ക് എത്തുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. തമിഴ്‌നാട്ടിലെ പ്രധാന വേഷമായ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് യുവാവ് റെസ്റ്റോറന്റില്‍ എത്തിയത്. എന്നാല്‍ വേഷം കണ്ട് റെസ്റ്റോറന്റിനുള്ളിലേക്ക് കടക്കാന്‍ പോലും സ്റ്റാഫ് അനുവദിച്ചില്ല. റെസ്റ്റോറന്റിന്റെ ഡ്രെസ് കോഡിന് ചേരുന്നതല്ല യുവാവ് ധരിച്ചതെന്നായിരുന്നു ലഭിച്ച വിശദീകരണം.

Exit mobile version