പരീക്ഷയില്‍ രണ്ട് തവണ തോറ്റു, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള സിദ്ധാര്‍ത്ഥ കോളേജ് ഓഫ് എഞ്ചിനീയറിങിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത്.

ബംഗളൂരു: രണ്ട് തവണ എഞ്ചിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള സിദ്ധാര്‍ത്ഥ കോളേജ് ഓഫ് എഞ്ചിനീയറിങിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത്.

രണ്ടാം വര്‍ഷ ടെലികോം എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി മൂന്നാം വര്‍ഷത്തിലേക്ക് കടക്കിനിരുന്ന വിദ്യാര്‍ത്ഥിനിയാണ് പരീക്ഷയില്‍ തോറ്റെന്ന കാരണത്താല്‍ ജീവനൊടുക്കിയത്.

സെമസ്റ്റര്‍ പരീക്ഷയില്‍ ആദ്യ തവണ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രണ്ടാമതും പരീക്ഷയെഴുതി. എന്നാല്‍ രണ്ടാം ശ്രമത്തിലും മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെടുകയായിരുന്നു.

മുറിയില്‍ ഒപ്പം താമസിച്ചിരുന്ന മറ്റ് വിദ്യാര്‍ത്ഥികളാണ് വ്യാഴാഴ്ച വൈകുന്നേരം 3.30ഓടെയാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിച്ചു. പിന്നാലെ പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

Exit mobile version