ഗോശാലയിലെ പശുക്കളെയെല്ലാം കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്, എന്നിട്ടാണ് ‘ഹരേ റാം ഹരേ കൃഷ്ണ’ എന്ന് വഴിതോറും പാടി നടക്കുന്നത്; ഇസ്‌കോണിനെതിരെ ഗുരുതര ആരോപണവുമായി മേനക ഗാന്ധി

ന്യൂഡല്‍ഹി: കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ഗുരുതര ആരോപണവുമായി ബിജെപി എംപി മേനക ഗാന്ധി. രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണ് ഇസ്‌കോണ്‍ എന്ന് മേനക ഗാന്ധി പറഞ്ഞു.

ഇസ്‌കോണ്‍ അവരുടെ ഗോശാലയില്‍നിന്ന് ഗോക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന് മേനക ഗാന്ധി പറഞ്ഞു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ സംസാരിക്കവേയാണ് മേനക ഗാന്ധി ഇക്കാര്യം ഉന്നയിച്ചത്.

also read: നിയന്ത്രണം വിട്ട കാര്‍ മതിലിലേക്ക് ഇടിച്ചുകയറി അപകടം, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

‘രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നടത്തുകയും സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ഗോശാലയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കറവവറ്റിയ ഒരു പശുവിനെപ്പോലും കാണാനായില്ല. അവിടെ ഒരു പശുക്കുട്ടി പോലും ഉണ്ടായിരുന്നില്ല. അതിനര്‍ഥം എല്ലാത്തിനെയും അവര്‍ വിറ്റു എന്നാണ്.” മേനക ഗാന്ധി പറഞ്ഞു.

‘ഇസ്‌കോണ്‍ അവരുടെ എല്ലാ പശുക്കളെയും കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. അവര് ചെയ്യുന്നതു പോലെ മറ്റാരും ഇത്തരത്തില്‍ ചെയ്യാറില്ല. ഇതൊക്കെ ചെയ്തിട്ട് അവര്‍ ‘ഹരേ റാം ഹരേ കൃഷ്ണ’ എന്ന് വഴിതോറും പാടി നടക്കുന്നു. എന്നിട്ട് അവര്‍ പറയുന്നു അവരുടെ ജീവിതം മുഴുവന്‍ പാലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ല’- മേനക ഗാന്ധി പറഞ്ഞു. അതേസമയം, മേനക ഗാന്ധിയുടെ ആരോപണത്തില്‍ മറുപടിയുമായി ഇസ്‌കോണ്‍ രംഗത്തെത്തി.

Exit mobile version