കൊതുക് നശീകരണയന്ത്രത്തില്‍ നിന്ന് വീടിന് തീപ്പിടിച്ചു: മുത്തശ്ശിയും 3 പേരക്കുട്ടികളും പൊള്ളലേറ്റ് മരിച്ചു

ചെന്നൈ: ചെന്നൈയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം. മുത്തശ്ശിയും 3 പേരക്കുട്ടികളുമാണ് മരിച്ചത്. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ കുട്ടികളെ നോക്കാനായാണ് മുത്തശ്ശി തിരുവെട്ടിയൂരിലെ വീട്ടിലെത്തിയത്. കൊതുക് നിയന്ത്രണത്തിനുള്ള ഇലക്ട്രിക് ഉപകരണത്തില്‍ നിന്ന് തീ പടര്‍ന്നാണ് അപകടമുണ്ടായത്. കൊതുകു നശീകരണയന്ത്രം ഉരുകി കാര്‍ഡ് ബോര്‍ഡിലേക്ക് വീണ് തീ പടര്‍ന്നതായാണ് സംശയം.

കുട്ടികളുടെ അച്ഛന് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ കഴിയുകയാണ് കുട്ടികളുടെ അമ്മ. വീട്ടില്‍ കുട്ടികള്‍ തനിച്ചായതിനാലാണ് അമ്മൂമ്മയെ വിളിച്ച് കൂട്ടിരുത്തിയതായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ, സമീപവാസികളെത്തി കതക് പൊളിച്ച് ഉള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പുക ശ്വസിച്ചാണ് മരണമുണ്ടായകതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version