ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കര്‍ണാടകയില്‍ കര്‍ഷക കുടുംബം ആത്മഹത്യ ചെയ്തു

സെഖരിയ ബിഡ്‌നാലിനെ തൂങ്ങിമരിച്ച നിലയിലും ജയമ്മയും മക്കളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലുമായിരുന്നു

ബംഗളൂരു: കര്‍ണാടകയില്‍ കര്‍ഷക കുടുംബം ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോപ്പാല്‍ സ്വദേശിയായ സെഖരിയ ബിഡ്‌നാല്‍ (42) ഭാര്യ ജയമ്മ (39), മക്കളായ ബസമ്മ (23), ഗൗരമ്മ (20), സാവിത്രി (18), പാര്‍വതി (16) എന്നിവരാണ് മരിച്ചത്.

സെഖരിയ ബിഡ്‌നാലിനെ തൂങ്ങിമരിച്ച നിലയിലും ജയമ്മയും മക്കളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലുമായിരുന്നു. ഭാര്യയേയും മക്കളേയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.

സെഖരിയ ബിഡ്‌നാലിന്റേത് ഒരു കര്‍ഷക കുടുംബമായിരുന്നു. വിള നാശം കാരണം ഇവര്‍ക്ക് ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇതുമൂലം കുടുംബം കടക്കെണിയിലായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version